ജനങ്ങളോട് അധികാര ഗര്‍വ്വോടെ പെരുമാറുകയല്ല കമ്മ്യൂണിസ്റ്റുകാര്‍ ചെയ്യേണ്ടത്. അത് പാര്‍ട്ടി തന്നെ വ്യക്തമാക്കിയ കാര്യമാണ്. കമ്മ്യൂണിസ്റ്റുകാര്‍ ജനങ്ങളോട് വിനീത വിധേയരാകണം. ജനങ്ങളുമായുളള ബന്ധം ദൃഢമാകണം. അതുസംബന്ധിച്ച് എവിടെയെങ്കിലും പോരായ്മ വരുന്നുണ്ടെങ്കില്‍ പരിശോധിച്ച് തെറ്റുതിരുത്താന്‍ പാര്‍ട്ടിക്കകത്ത് സംവിധാനമുണ്ട്.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്വാഭാവിക നിയമനടപടിക്ക് തങ്ങളുടെ ചാനലിലെ ഒരു റിപ്പോര്‍ട്ടര്‍ വിധേയയായപ്പോള്‍ 'തെമ്മാടി ഭരണം' എന്ന് ചില്ലുകൂട്ടിലിരുന്ന് അലറിയ വിനു വി ജോണ്‍, കേരളത്തിനും ഈ നാട്ടിലെ മുസ്ലീം പൊതുസമൂഹത്തിനും നേരെ ഹീനമായ പച്ചക്കളളം പറഞ്ഞുപരത്തിയ സ്വന്തം മുതലാളി രാജീവ് ചന്ദ്രശേഖറിനെ 'തെമ്മാടി മന്ത്രി' എന്ന് വിളിക്കാനുളള ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ദൈവ വിശ്വാസികൾക്ക് ഭൂരിപക്ഷമുള്ള രാജ്യമാണ് നമ്മളുടേത്. ആർക്കും അവരവരുടെ മതവിശ്വാസം പുലർത്താനുള്ള ജനാധിപത്യ അവകാശവും ഈ രാജ്യത്തുണ്ട്
സ്വയം പോസ്റ്റർ ഒട്ടിച്ച് വാർത്തയാക്കുന്ന മാധ്യമപ്രവർത്തകർ ഉള്ള നാടാണിത്. അതുകൊണ്ട്തന്നെ പാർട്ടി പ്രവർത്തകർ ജാഗ്രതയോടെ ഇരിക്കണം. ആര് വെച്ചതായാലും ഈ ഫ്ളക്സ് ബോർഡ് ഉടൻ നീക്കം ചെയ്യാൻ പ്രദേശത്തെ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്' - പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഒന്ന് വര്‍ഗ ശത്രുവിനുനേരെയും രണ്ട് പിഴയ്ക്കുന്ന നേതൃത്വത്തിനെതിരെയുമെന്നാണ്' ഫ്ലെക്സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. ഈ ബോർഡിൽ പി.ജയരാജൻ കൈവീശി അഭിവാദ്യം ചെയ്യുന്ന ചിത്രവുമുണ്ട്. ബോര്‍ഡിന്റെ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും ആരാണു സ്ഥാപിച്ചതെന്ന് വ്യക്തമായിട്ടില്ല.
പി ജയരാജനെതിരെ ആകെയുളള ആരോപണം കമ്മ്യൂണിസ്റ്റ് ശത്രുക്കളെയൊന്നും ജീവിക്കാന്‍ സമ്മതിക്കില്ല എന്നതാണ്. എന്നാല്‍ ഇപി ജയരാജന്‍ ഭരണത്തിന്റെ തണലില്‍ മുതലാളിമാര്‍ക്കൊക്കെ അത്യാവശ്യം സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നയാളാണെന്ന് പികെ ഫിറോസ് പറഞ്ഞു.
എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് വൈദേകം റിസോര്‍ട്ട് സിഇഒ തോമസ് ജോസഫ്. ഇ പി ജയരാജന്റെ ഭാര്യ 30 വര്‍ഷത്തോളം സഹകരണ ബാങ്കില്‍ ജോലി ചെയ്തതിനുശേഷം വിരമിച്ചപ്പോള്‍ ലഭിച്ച തുകയില്‍ കുറച്ചുമാത്രമാണ്
കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ പി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതി സംസ്ഥാന സമിതി യോഗത്തില്‍ പി ജയരാജൻ ഉന്നയിച്ചുവെന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് പി ജയരാജനെതിരായ പരാതി സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
മുഖ്യമന്ത്രി പിണറായി വിജയന്റെ എല്ലാ എല്ലാവിധ സംരംഭങ്ങൾക്കും കൂട്ടുനിന്ന ചരിത്രമാണ് ഇ പി ജയരാജന്റേത്, ദേശാഭിമാനിയിൽ ലോട്ടറി രാജാവ് സാൻഡ്യോഗോ മാർട്ടിന് ബോണ്ട് നൽകിയതടക്കം സിപിഎം പാർട്ടിയുടെ എല്ലാവിധ മാഫിയ ബന്ധങ്ങളുടെയും ഇടനിലക്കാരനായിരുന്നു ഇ പി ജയരാജൻ
ബുധന്‍, വ്യാഴം ദിവസങ്ങളിലായി നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിനിടെയാണ് പി ജയരാജന്‍ ഇപിക്കെതിരെ ആരോപണമുന്നയിച്ചത്. അനധികൃതമായി സ്വത്ത് സമ്പാദിച്ച ഇപി കണ്ണൂരില്‍ വലിയ റിസോര്‍ട്ടും ആയുര്‍വ്വേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നാണ് ആരോപണം.
സാമ്പത്തിക ബുദ്ധിമുട്ടുളളതുകൊണ്ട് വസ്ത്രം ധരിക്കേണ്ടെന്ന് ആരെങ്കിലും പറയുമോ? യാത്ര ചെയ്യേണ്ടത് അടിസ്ഥാന ആവശ്യമാണ്. സര്‍ക്കാരിന് അത്യാവശ്യ കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ട്.
പാർട്ടി ഏൽപ്പിച്ച ചുമതലകളായാണ് ഖാദി ബോർഡ് അടക്കം ഏതു സ്ഥാനത്തേയും ഞാനെന്നും കാണുന്നത്. അവ നിർവ്വഹിക്കുന്നതിൻ്റെ ഭാഗമായി നിരന്തരം ദീർഘയാത്രകൾ വേണ്ടിവരാറുണ്ട്. കഴിഞ്ഞ പത്ത് വർഷങ്ങളായി വൈസ് ചെയർമാൻ ഉപയോഗിക്കുന്നത് ഇന്നോവയാണ്. കാലപ്പഴക്കം കൊണ്ടും ഉപയോഗം കൊണ്ടും
എന്നാല്‍ ഇതുവരെ വാഹനം വാങ്ങിയിട്ടില്ല. വാഹനം വിതരണം ചെയ്യുന്ന കമ്പനിയുമായി ചര്‍ച്ച ചെയ്തതിനുശേഷമേ വിലയുടെ കാര്യത്തില്‍ തീരുമാനമാവുകയുള്ളൂ. തനിക്ക് ബുള്ളറ്റ് ബ്രൂഫ് വാഹനമാണ് വാങ്ങുന്നതെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
വിശ്വാസികള്‍ക്കിടയില്‍ വര്‍ഗീയ ശക്തികള്‍ നടത്തുന്ന ഇടപെടലുകളില്‍ ജാഗ്രത വേണം എന്നാണ് താന്‍ പറഞ്ഞതെന്നും ഐ ആര്‍ പി സിയുടെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് പിതൃതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് കഴിഞ്ഞ നാലുവര്‍ഷമായി സേവനം നല്‍കിവരുന്നുണ്ട്, അത്തരം ഇടപെടലുകള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ മാറ്റങ്ങളൊന്നും മുനീർ അംഗീകരിക്കുന്നില്ലേ? താങ്കൾ ആരോഗ്യശാസ്ത്രം പഠിച്ചിട്ടുള്ളതിനാൽ ശാസ്ത്രജ്ഞാനം നേടിയിട്ടുണ്ട്, എന്നാൽ ശാസ്ത്രബോധം താങ്കൾക്കില്ല. ഉണ്ടായിരുന്നെങ്കിൽ ഒരേ സമയം മുഖ്യമന്ത്രിക്കു നേരെ പരിഹാസവും ലിംഗസമത്വത്തിനു നേരെ അജ്ഞതയും താങ്കൾ വിളമ്പുമായിരുന്നില്ല - പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
1960ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പട്ടാമ്പി അസംബ്ലി മണ്ഡലത്തില്‍ മത്സരിച്ച ഇ.എം.എസസിനെ തോല്‍പ്പിക്കാന്‍ ജനസംഘവുമായി കൂട്ടുകൂടിയത് കോണ്‍ഗ്രസ്സാണ്
ചില കാര്യങ്ങളില്‍ എല്ലാവര്‍ക്കും അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. പാര്‍ട്ടി അത് എല്ലാവരെയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. അതിന് ശേഷമാണ് അന്തിമ തീരുമാനമെടുക്കുക. പി ശശിയുമായി ബന്ധപ്പെട്ട ചില വാര്‍ത്തകള്‍ വരുന്നുണ്ട്. അതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും പി ജയരാജന്‍ പറഞ്ഞു.
LDF സർക്കാരും സിപിഐ എമ്മും കേരളത്തിൽ ഉള്ളിടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും ഇവിടെ നടപ്പാവില്ല.അത് ബിജെപി ക്കാർ ഓർക്കുന്നത് നല്ലതാണ്. കേരളത്തിൽ RSS ഉയർത്തുന്ന വെല്ലുവിളി നേരിടാൻ സിപിഐ എമ്മിനും മത നിരപേക്ഷപ്രസ്ഥാനത്തിനും നല്ല കരുത്തുണ്ടെന്ന് അവർ ഓർക്കണം.
അധ്വാനിക്കുന്ന വർഗ്ഗത്തിന്റെ രാഷ്ട്രീയമാണ് പാർട്ടി കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ കോർപ്പറേറ്റ് താൽപര്യക്കാർ എല്ലായ്പ്പോഴും പാർട്ടിക്കെതിരെ ശക്തമായ നിലപാട് കൈക്കൊണ്ടിട്ടുണ്ട്. പാർട്ടിയെ ആശയപരമായി മാത്രമല്ല കായികമായും ആക്രമിക്കാൻ രാഷ്ട്രീയ എതിരാളികൾ ശ്രമിച്ചിട്ടുണ്ട്.
നായനാരെ പോലെ കരുത്തനായിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് വഴി അദ്ദേഹത്തിനോ, അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന ശൈലിക്കോ ഒരു മാറ്റവും വരില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
പാര്‍ട്ടിയില്‍ ക്യാപ്റ്റനില്ല സഖാവ് മാത്രമാണുളളത്, പാര്‍ട്ടി ആര്‍ക്കും ക്യാപ്റ്റന്‍ എന്ന വിശേഷണം നല്‍കിയിട്ടില്ല. വ്യക്തികള്‍ നല്‍കുന്ന വിശേഷണം മാത്രമാണതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു.
ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലക്ക് ഏത് ചുമതല നൽകണം എന്നത് പാർട്ടിയാണ് തീരുമാനിക്കുക. അങ്ങിനെ തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കാൻ പാർട്ടി സംഘടനക്ക് വെളിയിലുള്ള ആർക്കും സാധ്യമാവുകയില്ല. അതിനാൽ തന്നെ സ്ഥാനാർഥിത്വവുമായി എന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളിൽ നിന്നും പാർട്ടി ബന്ധുക്കൾ വിട്ട് നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
നാടിന്‍റെ സമാധാനം പരമ പ്രധാനമായി കണ്ടു കൊണ്ടുളള പാര്‍ട്ടി നിലപാടിനെ സിപിഎം– ആർഎസ്എസ് രഹസ്യ ബന്ധമായി ചിത്രീകരിക്കാൻ ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലര്‍ ഫ്രണ്ടും ശ്രമിക്കുകയാണെന്നും ജയരാജൻ കുറ്റപ്പെടുത്തി.
‘ഷുക്കൂറെന്നൊരു വേട്ടപ്പട്ടി, വല്ലാതങ്ങ് കുരച്ചപ്പോൾ, അരിഞ്ഞു തള്ളിയ പൊന്നരിവാൾ, അറബിക്കടലിലെറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, ഓർത്തോ ഓർത്ത് കളിച്ചോളൂ, അരിഞ്ഞു തള്ളും കട്ടായം’ എന്നിങ്ങനെയായിരുന്നു മുദ്രാവാക്യങ്ങൾ.